add

Saturday, July 25, 2015

ആകാശത്തിലേക്കു തുറക്കുന്ന വാതിലിലൂടെ ശാന്തിയുടെ തീരം.

ആകാശത്തേക്കു തുറക്കുന്ന
വാതിലിലൂടെ ശാന്തിയുടെ
തീരത്തേക്കു പോയിട്ടുണ്ടോ .?
കാണേണ്ട സ്ഥലമാണു.

കാറ്റു കാതിലൊരു സ്വകാര്യം
പറഞ്ഞു പോകും.
ആരൊടും പറയല്ലേ എന്നു
കണ്ണിറുക്കും.

മേഘം
മെല്ലെ ഒന്നു മന്ദഹസിച്ചു,
ജീവിതത്തോട്‌
ഉപമിക്കാൻ പറഞ്ഞു രൂപം മാറും.

നക്ഷത്രം
ആരുംകാണാതെ ഒരുമ്മ തരാം
എന്നുപറഞ്ഞു കൊതിപ്പിക്കും.

ദൂരെ ഒരു പക്ഷി
ലാ ലാ ലാലാ
എന്നു പാടി
പറന്നുപോവുന്നുണ്ടാവും.

പേരറിയാത്ത ഒരു മരം
അത്ര പരിചയമില്ലാത
ഒരു നൃത്തം ചെയ്യും.

നാണിച്ചിട്ടാവാം ഇടക്കു വന്ന
ഒരു സങ്കടം
പരിചയമില്ലാത്ത ഭാവത്തിൽ
മാറിക്കളയും.

അതേ അതുതന്നെയാണു വഴി
ആകാശത്തിലേക്കു തുറക്കുന്ന
വാതിലിലൂടെ
ശാന്തിയുടെ തീരം.